അവൾ പറഞ്ഞു. "നീയെന്നിൽ ഒരു പേമാരിയായി പെയ്യണം."
അവൻ ചോദിച്ചു. "എന്നിട്ട്?"
അവൾ പറഞ്ഞു. "എനിക്ക് ഒരു പ്രളയമായിമാറണം. സദാചാരത്തിന്റെ മതിലുകൾ ഭേദിക്കണം. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തണം. എല്ലാ മാലിന്യങ്ങളെയും ഒഴുക്കിക്കളയണം."
***
അവൾ പറഞ്ഞു. "നീയെന്നിൽ ഒരു പേമാരിയായി പെയ്യണം."
അവൻ ചോദിച്ചു. "എന്നിട്ട്?"
അവൾ പറഞ്ഞു. "എനിക്ക് ഒരു പ്രളയമായിമാറണം. സദാചാരത്തിന്റെ മതിലുകൾ ഭേദിക്കണം. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തണം. എല്ലാ മാലിന്യങ്ങളെയും ഒഴുക്കിക്കളയണം."
***
ഞങ്ങൾക്കിടയിൽ വലിയ വിടവ് സംഭവിച്ചു കഴിഞ്ഞെന്ന് അവൾ.
അതിനു കാരണം ഇവളാണെന്ന് അവൻ.
ഞാനല്ല ഇവൻ കാരണമാണെന്ന് അവൾ.
നിങ്ങൾക്കിടയിലെ പ്രണയം നഷ്ടപ്പെട്ടുപോയെന്നും പ്രണയം കൊണ്ട് മാത്രമേ വിടവ് നികത്താനാവു എന്ന് വക്കീൽ.
പ്രണയം മാത്രമല്ല പരസ്പര വിശ്വാസവും നഷ്ടപ്പെട്ടുപോയി സാറേയെന്ന് രണ്ടുപേരും ഒരേ സ്വരത്തിൽ.
***
വെറുപ്പും പുച്ഛവുമായിരുന്നു എല്ലാവരോടും.
ആരെയും കേൾക്കാൻ തയ്യാറായിരുന്നില്ല. കേൾവിശക്തി നഷ്ടപ്പെട്ടപ്പോഴാണ് എല്ലാവരെയും കേൾക്കണമെന്ന തോന്നലുണ്ടായത്.
ആരെയും കാണാൻ താത്പര്യമുണ്ടായിരുന്നില്ല. കാഴ്ചശക്തി നഷ്ടപ്പെട്ടുപോയപ്പോഴാണ് എല്ലാവരെയും കാണണമെന്ന് തോന്നിത്തുടങ്ങിയത്.
ആരോടും സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടുപോയപ്പാഴാണ് എല്ലാവരെയും പോലെ സംസാരിച്ചിരിക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയത്.
അവസാനം മരിച്ചുകിടന്നപ്പോഴായിരുന്നു ഇത്രയും കാലം അവസരങ്ങളുണ്ടായിട്ടും ജീവിച്ചിരുന്നില്ലല്ലോയെന്ന തിരിച്ചറിവുണ്ടായത്.
***
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കടലാസിൽ ഹൃദയത്തിന്റെ ചിത്രം വരച്ചു കാണിച്ചതിനാണ് ക്ളാസിലെ പെൺകുട്ടി ടീച്ചറോട് പരാതി പറഞ്ഞതും ടീച്ചർ അവന്റെ ചെവിക്കു പിടിച്ച് ഹെഡ്മാഷിന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതും അവസാനം ഹെഡ്മാസ്റ്റർ അവന്റെ അച്ഛനെ സ്കൂളിലേക്ക് വിളിപ്പിച്ചതും.
ടീച്ചറിന്റെയും ഹെഡ്മാഷിന്റെയും കയ്യിൽ നിന്നും കിട്ടിയതുകൂടാതെ അച്ഛന്റെ കൈയിൽനിന്നും കിട്ടി തല്ല്. ചിത്രം വരയിൽ താല്പര്യമുണ്ടായിരുന്ന അവൻ അതിനുശേഷമാണ് മൂത്രപ്പുരയുടെ ചുമരിലും സ്കൂളിന്റ മതിലിലും ആരും കാണാതെ പരിശീലിച്ചുകൊണ്ടിരുന്ന തന്റെ ചിത്രംവര ഇനി വേണ്ട എന്ന് തീരുമാനിച്ചതും ഹൃദയത്തെതന്നെ വെറുത്തതും.
ഇപ്പോൾ ഈ സോഷ്യൽമീഡിയക്കാലത്ത് കൂട്ടുകൂടാൻ വരുന്ന പണ്ടത്തെ സഹപാഠികളായിരുന്ന സ്ത്രീകൾ ഹൃദയത്തിന്റെ ചിഹ്നം മെസ്സേജുചെയ്യുമ്പോൾ പഴയ അനുഭവം ഓർമ്മ വരികയും അവന്റെ ഹൃദയമിടിപ്പ് കൂടിവരികയും കൈ വിറക്കുകയും ചെയ്യുന്നു.
***
തൊണ്ണൂറു വയസുള്ള ഗോവിന്ദൻ നമ്പ്യാർ ചാരുകസേരയിലിരുന്ന് മുന്നിൽ ഇരിക്കുന്ന ഇളം തലമുറയിൽപെട്ടവരോട് പറഞ്ഞു. “അന്ന് ഓണം എന്ന് വച്ചാൽ ദാനധർമ്മങ്ങളുടെ കാലമായിരുന്നു. ഈ നാട്ടിലെ താഴ്ന്ന ജാതിക്കാർക്കെല്ലാം സദ്യ നൽകിയ തറവാടായിരുന്നു, നമ്മുടേത്. ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവമായിരുന്നു. ഞങ്ങളുടെ പാടത്ത് ജോലി ചെയ്യുന്നവരുടെ മക്കൾ എന്റെയൊക്കെ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും എല്ലാവരും ഞങ്ങൾ നൽകുന്ന സദ്യക്കായി വീടിന്റെ വളപ്പിൽ കാത്തുനിൽക്കാറുണ്ടായിരുന്നു. ഞങ്ങൾക്ക് അതൊക്കെ ഒരു അഭിമാനമായിരുന്നു.”
ഗോവിന്ദൻ നമ്പ്യാരുടെ അതേ പ്രായമുള്ള പൊക്കൻ അയാളുടെ ഇളം തലമുറയിൽപ്പെട്ടവരോട് പറഞ്ഞു. “അക്കാലത്തെ ഓണം ഞങ്ങൾക്കൊക്കെ ചോറ് തിന്നാനുള്ള ദിവസമായിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ കഞ്ഞിയോ കഞ്ഞിവെള്ളമോ എന്തെങ്കിലും കിഴങ്ങുകളോ മാത്രമേ ആഹാരമായി ഉണ്ടാവാറുള്ളു. ജന്മിയുടെ വീടിന്റെ വളപ്പിൽ വെറും മണ്ണിൽ ഞങ്ങൾ താണ ജാതിക്കാരെല്ലാരും ഇരിക്കും. വാഴയിലയിലോ ഉപ്പില ചപ്പിലൊ പാളയിലോ ആണ് ചോറ് വിളമ്പിത്തരുക. അത് തിന്നുമ്പോഴാണ് ഞങ്ങളുടെ മനസ്സ് നിറയുക. ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും അദ്ധ്വാനത്തിന്റെ ഫലം ഞങ്ങൾ രുചിച്ചറിയുന്നത് അന്നായിരുന്നു. നെല്ലെല്ലാം അവരുടെ പത്തായത്തിലല്ലെ?! ചിലപ്പോൾ ചോറ് തരൂല്ല. നെല്ല് കുത്തി അരിയാക്കിക്കൊടുത്താൽ കൊറച്ച് നെല്ലൊ അരിയൊ ഞങ്ങൾക്കും തരും. അത് വീട്ടിൽ കൊണ്ടുവന്ന് ചോറ് വെക്കണം. അതായിരുന്നു ഞങ്ങളുടെ ഓണം.” ***
രാജ്യത്തെ വികസിപ്പിക്കുന്നതിനു വേണ്ടി പുഴയിലെ മണലെല്ലാം എടുത്ത് തീർന്നപ്പോഴായിരുന്നു കടലിലെ മണൽ എടുകാൻ തീരുമാനിച്ചത്. പിന്നീട് റീ-സർവ്വേ നടത്തിയപ്പോഴാണ് രാജ്യം വികസിക്കുകയല്ല, ചെറുതായിപ്പോവുകയാണെന്ന് മനസിലായത്. ഭരണാധികാരികളും ഉദ്യോഗസ്ഥരും കോർപറേറ്റ് മേധാവികളും ചേർന്ന് ചെറുതായിപ്പോയ രാജ്യത്തെ എങ്ങിനെ വികസിപ്പിക്കാമെന്ന് തലപുകഞ്ഞാലോചിച്ചു. ആലോചനക്കൊടുവിൽ തീരുമാനമായി. രാജ്യത്തെ മുഴുവൻ മലകളിലെയും കുന്നുകളിലെയും മണ്ണുകൊണ്ട് രാജ്യത്തെ ഇനിയും വികസിപ്പിക്കാമെന്ന ഒരു പ്രമുഖ കോർപ്പറേറ്റ് മേധാവിയുടെ നിർദ്ദേശം എല്ലാവരും പൂർണ്ണമനസോടെ അംഗീകരിച്ചു.
***
![]() |
കണ്ണാടി മാഗസിൻ.com http://kannadimagazine.com/article/841.com |
![]() |
വർത്തമാനം പത്രം, ഖത്തർ എഡീഷൻ |