ആ മരത്തിന്റെ തൈ ആരെങ്കിലും നട്ടതാണോ, ഏതെങ്കിലും പക്ഷി ഉപേക്ഷിച്ചു പോയ വിത്തിൽനിന്നും മുളച്ചു വന്നതാണോ എന്നറിയില്ല. ആ തൈ വളർന്നു, വലിയൊരു തണൽ മരമായി. അതിനു നൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് ഗ്രാമത്തിലെ പഴമക്കാർ സാക്ഷ്യപ്പെടുത്തി.
പേജുകള്‍
ലേബലുകള്‍
- ഓണം
- ഓര്‍മ്മ
- കഥ
- കവിത
- കാല്‍പ്പാടുകള്‍
- തെയ്യം
- നുറുങ്ങു കഥകൾ
- മിനിക്കഥ
- യാത്ര
- വിഷു
- സംസ്കാരം
Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com
-
ഒരു വയനാടൻ ഇതിഹാസം - കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും കഥ പറയുന്ന വല്ലിയെന്ന നോവൽ നമുക്ക് പല തലങ്ങളിൽ വായിക്കാം. കുടിയേറ്റക്കാരുടെ പക്ഷത്തുനിന്നും കുടിയിറക്കപ്പെടുന...
ശനിയാഴ്‌ച, ജൂലൈ 04, 2026
സൗഹൃദമരം
ബുധനാഴ്‌ച, സെപ്റ്റംബർ 03, 2025
പ്രളയം
അവൾ പറഞ്ഞു. "നീയെന്നിൽ ഒരു പേമാരിയായി പെയ്യണം."
അവൻ ചോദിച്ചു. "എന്നിട്ട്?"
അവൾ പറഞ്ഞു. "എനിക്ക് ഒരു പ്രളയമായിമാറണം. സദാചാരത്തിന്റെ മതിലുകൾ ഭേദിക്കണം. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തണം. എല്ലാ മാലിന്യങ്ങളെയും ഒഴുക്കിക്കളയണം."
***
ശനിയാഴ്‌ച, മാർച്ച് 01, 2025
ഡിവോർസ്
ഞങ്ങൾക്കിടയിൽ വലിയ വിടവ് സംഭവിച്ചു കഴിഞ്ഞെന്ന് അവൾ.
അതിനു കാരണം ഇവളാണെന്ന് അവൻ.
ഞാനല്ല ഇവൻ കാരണമാണെന്ന് അവൾ.
നിങ്ങൾക്കിടയിലെ പ്രണയം നഷ്ടപ്പെട്ടുപോയെന്നും പ്രണയം കൊണ്ട് മാത്രമേ വിടവ് നികത്താനാവു എന്ന് വക്കീൽ.
പ്രണയം മാത്രമല്ല പരസ്പര വിശ്വാസവും നഷ്ടപ്പെട്ടുപോയി സാറേയെന്ന് രണ്ടുപേരും ഒരേ സ്വരത്തിൽ.
***
ഞായറാഴ്‌ച, ഫെബ്രുവരി 04, 2024
തിരിച്ചറിവ്
വെറുപ്പും പുച്ഛവുമായിരുന്നു എല്ലാവരോടും.
ആരെയും കേൾക്കാൻ തയ്യാറായിരുന്നില്ല. കേൾവിശക്തി നഷ്ടപ്പെട്ടപ്പോഴാണ് എല്ലാവരെയും കേൾക്കണമെന്ന തോന്നലുണ്ടായത്.
ആരെയും കാണാൻ താത്പര്യമുണ്ടായിരുന്നില്ല. കാഴ്ചശക്തി നഷ്ടപ്പെട്ടുപോയപ്പോഴാണ് എല്ലാവരെയും കാണണമെന്ന് തോന്നിത്തുടങ്ങിയത്.
ആരോടും സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടുപോയപ്പാഴാണ് എല്ലാവരെയും പോലെ സംസാരിച്ചിരിക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയത്.
അവസാനം മരിച്ചുകിടന്നപ്പോഴായിരുന്നു ഇത്രയും കാലം അവസരങ്ങളുണ്ടായിട്ടും ജീവിച്ചിരുന്നില്ലല്ലോയെന്ന തിരിച്ചറിവുണ്ടായത്.
***
വെള്ളിയാഴ്‌ച, മാർച്ച് 03, 2023
ഹൃദയം
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കടലാസിൽ ഹൃദയത്തിന്റെ ചിത്രം വരച്ചു കാണിച്ചതിനാണ് ക്ളാസിലെ പെൺകുട്ടി ടീച്ചറോട് പരാതി പറഞ്ഞതും ടീച്ചർ അവന്റെ ചെവിക്കു പിടിച്ച് ഹെഡ്മാഷിന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതും അവസാനം ഹെഡ്മാസ്റ്റർ അവന്റെ അച്ഛനെ സ്കൂളിലേക്ക് വിളിപ്പിച്ചതും.
ടീച്ചറിന്റെയും ഹെഡ്മാഷിന്റെയും കയ്യിൽ നിന്നും കിട്ടിയതുകൂടാതെ അച്ഛന്റെ കൈയിൽനിന്നും കിട്ടി തല്ല്. ചിത്രം വരയിൽ താല്പര്യമുണ്ടായിരുന്ന അവൻ അതിനുശേഷമാണ് മൂത്രപ്പുരയുടെ ചുമരിലും സ്കൂളിന്റ മതിലിലും ആരും കാണാതെ പരിശീലിച്ചുകൊണ്ടിരുന്ന തന്റെ ചിത്രംവര ഇനി വേണ്ട എന്ന് തീരുമാനിച്ചതും ഹൃദയത്തെതന്നെ വെറുത്തതും.
ഇപ്പോൾ ഈ സോഷ്യൽമീഡിയക്കാലത്ത് കൂട്ടുകൂടാൻ വരുന്ന പണ്ടത്തെ സഹപാഠികളായിരുന്ന സ്ത്രീകൾ ഹൃദയത്തിന്റെ ചിഹ്നം മെസ്സേജുചെയ്യുമ്പോൾ പഴയ അനുഭവം ഓർമ്മ വരികയും അവന്റെ ഹൃദയമിടിപ്പ് കൂടിവരികയും കൈ വിറക്കുകയും ചെയ്യുന്നു.
***
വെള്ളിയാഴ്‌ച, മേയ് 06, 2022
അലമാര
തിങ്കളാഴ്‌ച, ഓഗസ്റ്റ് 16, 2021
ഓർമ്മയിലെ ഓണം
തൊണ്ണൂറു വയസുള്ള ഗോവിന്ദൻ നമ്പ്യാർ ചാരുകസേരയിലിരുന്ന് മുന്നിൽ ഇരിക്കുന്ന ഇളം തലമുറയിൽപെട്ടവരോട് പറഞ്ഞു. “അന്ന് ഓണം എന്ന് വച്ചാൽ ദാനധർമ്മങ്ങളുടെ കാലമായിരുന്നു. ഈ നാട്ടിലെ താഴ്ന്ന ജാതിക്കാർക്കെല്ലാം സദ്യ നൽകിയ തറവാടായിരുന്നു, നമ്മുടേത്. ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവമായിരുന്നു. ഞങ്ങളുടെ പാടത്ത് ജോലി ചെയ്യുന്നവരുടെ മക്കൾ എന്റെയൊക്കെ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും എല്ലാവരും ഞങ്ങൾ നൽകുന്ന സദ്യക്കായി വീടിന്റെ വളപ്പിൽ കാത്തുനിൽക്കാറുണ്ടായിരുന്നു. ഞങ്ങൾക്ക് അതൊക്കെ ഒരു അഭിമാനമായിരുന്നു.”
ഗോവിന്ദൻ നമ്പ്യാരുടെ അതേ പ്രായമുള്ള പൊക്കൻ അയാളുടെ ഇളം തലമുറയിൽപ്പെട്ടവരോട് പറഞ്ഞു. “അക്കാലത്തെ ഓണം ഞങ്ങൾക്കൊക്കെ ചോറ് തിന്നാനുള്ള ദിവസമായിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ കഞ്ഞിയോ കഞ്ഞിവെള്ളമോ എന്തെങ്കിലും കിഴങ്ങുകളോ മാത്രമേ ആഹാരമായി ഉണ്ടാവാറുള്ളു. ജന്മിയുടെ വീടിന്റെ വളപ്പിൽ വെറും മണ്ണിൽ ഞങ്ങൾ താണ ജാതിക്കാരെല്ലാരും ഇരിക്കും. വാഴയിലയിലോ ഉപ്പില ചപ്പിലൊ പാളയിലോ ആണ് ചോറ് വിളമ്പിത്തരുക. അത് തിന്നുമ്പോഴാണ് ഞങ്ങളുടെ മനസ്സ് നിറയുക. ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും അദ്ധ്വാനത്തിന്റെ ഫലം ഞങ്ങൾ രുചിച്ചറിയുന്നത് അന്നായിരുന്നു. നെല്ലെല്ലാം അവരുടെ പത്തായത്തിലല്ലെ?! ചിലപ്പോൾ ചോറ് തരൂല്ല. നെല്ല് കുത്തി അരിയാക്കിക്കൊടുത്താൽ കൊറച്ച് നെല്ലൊ അരിയൊ ഞങ്ങൾക്കും തരും. അത് വീട്ടിൽ കൊണ്ടുവന്ന് ചോറ് വെക്കണം. അതായിരുന്നു ഞങ്ങളുടെ ഓണം.” ***
ശനിയാഴ്‌ച, മേയ് 22, 2021
വികസനം
രാജ്യത്തെ വികസിപ്പിക്കുന്നതിനു വേണ്ടി പുഴയിലെ മണലെല്ലാം എടുത്ത് തീർന്നപ്പോഴായിരുന്നു കടലിലെ മണൽ എടുകാൻ തീരുമാനിച്ചത്. പിന്നീട് റീ-സർവ്വേ നടത്തിയപ്പോഴാണ് രാജ്യം വികസിക്കുകയല്ല, ചെറുതായിപ്പോവുകയാണെന്ന് മനസിലായത്. ഭരണാധികാരികളും ഉദ്യോഗസ്ഥരും കോർപറേറ്റ് മേധാവികളും ചേർന്ന് ചെറുതായിപ്പോയ രാജ്യത്തെ എങ്ങിനെ വികസിപ്പിക്കാമെന്ന് തലപുകഞ്ഞാലോചിച്ചു. ആലോചനക്കൊടുവിൽ തീരുമാനമായി. രാജ്യത്തെ മുഴുവൻ മലകളിലെയും കുന്നുകളിലെയും മണ്ണുകൊണ്ട് രാജ്യത്തെ ഇനിയും വികസിപ്പിക്കാമെന്ന ഒരു പ്രമുഖ കോർപ്പറേറ്റ് മേധാവിയുടെ നിർദ്ദേശം എല്ലാവരും പൂർണ്ണമനസോടെ അംഗീകരിച്ചു.
***
തിങ്കളാഴ്‌ച, മാർച്ച് 09, 2020
മിനിക്കഥകൾ
***************************************************
ചാറ്റിങിനിടയിൽ അവൾ പറഞ്ഞു. "ക്ഷേത്രങ്ങളെല്ലാം ഡിജിറ്റിലാക്കണം. അതാ നല്ലത്. വിശ്വാസികൾക്കും സർക്കാരിനും കാര്യങ്ങൾ എളുപ്പമാവും "
ഞാൻ ചോദിച്ചു. "എങ്ങിനെ?"
അവൾ വിശദീകരിച്ചു. "വീട്ടിനകത്ത് നിന്നുതന്നെ ഓൺലൈനിൽ ക്ഷേത്രദർശനം നടത്താനുള്ള സൗകര്യം. വിഗ്രഹവും പൂജയുമൊക്കെ കാണാൻ സാധിക്കുന്നതരത്തിൽ."
ഞാൻ പറഞ്ഞു. "കൊള്ളാലോ നിന്റെ ഐഡിയ."
മറുപടിയായി അവളൊരു സ്‌മൈൽ സ്റ്റിക്കർ അയച്ചു.
അവളുടെ അഭിപ്രായത്തെ പിന്താങ്ങി ഞാൻ കൂട്ടിച്ചേർത്തു. "വഴിപാടുകൾക്ക് ഓൺലൈനിൽ പണമടച്ച് പ്രസാദം വീട്ടിൽ എത്തിച്ചുതരുന്ന തരത്തിൽ അല്ലെ?"
അപ്പോൾ അവളൊരു തമ്പ് ലൈക് ചെയ്തു.
***************************************************
കാലത്തുതന്നെ കുളിച്ച് ശുദ്ധിയായി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. ശാന്തിക്കാരൻ പ്രസാദം കൈയിൽ ഇട്ടു കൊടുത്തു. ഇന്നലെ വൈകുന്നേരം മീൻ വാങ്ങിയപ്പോൾ മീൻകാരൻ കൊടുത്ത ബാക്കി ഇരുപതു രൂപ ശാന്തിക്കാരന്റെ കൈയിൽ അയാളും ഇട്ടു. നോട്ടിൽ പറ്റിപ്പിടിച്ച മീനിന്റെ ചൂളി അയാളും കണ്ടില്ല, ശാന്തിക്കാരനും കണ്ടില്ല. ദൈവം കണ്ടിട്ടുണ്ടാവുമോ? ഓഹ്.. കണ്ടെങ്കിലെന്താ? കാശ് കൊടുത്തത് ദൈവത്തിനല്ലല്ലൊ.
***************************************************
ശനിയാഴ്‌ച, മേയ് 11, 2019
ഏതോ ഒരു കെട്ടിടം
![]() |
| കണ്ണാടി മാഗസിൻ.com http://kannadimagazine.com/article/841.com |
ഞങ്ങൾ പത്ത്-പതിനഞ്ചോളം പേർ ഉണ്ടായിരുന്നു. കൂട്ടത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നെ മുസ്ലീങ്ങളുമുണ്ട്. ഞാൻ ഒരാൾ മാത്രമായിരുന്നു യുക്തിവാദി. ഞങ്ങൾ നിർദോഷമായ തമാശകൾ പറഞ്ഞും പരസ്പരം കളിയാക്കിയും യാതൊരു ലക്ഷ്യബോധവുമില്ലാതെ നടക്കുകയാണ്. നടത്തത്തിനിടയിൽ വളരെ പുരാതനമായ ഒരു കെട്ടിടം കണ്ടപ്പോൾ ഞാൻ പറഞ്ഞു. "ആ കെട്ടിടം നോക്കൂ. എന്തൊരു ഭംഗിയാണ്! അത് ഡിസൈൻ ചെയ്തയാളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അത് നിർമ്മിച്ച തൊഴിലാളികളുടെ പാടവം അത്ഭുതപ്പെടുത്തുന്നു!"
ഞാൻ ശരിക്കും നോക്കി. അവർ മൂന്നുകൂട്ടരും പറഞ്ഞ ഒരു പ്രത്യേകതയും ഞാനതിൽ കണ്ടില്ല. നാലുപേർക്കും വ്യത്യസ്ഥമായി ദൃശ്യമാവുന്നതിൻറെ കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കെട്ടിടം ഒരത്ഭുതം തന്നെ! അത് രൂപകൽപന ചെയ്ത ആളെ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ... അല്ലെങ്കിൽ ഞങ്ങളുടെ കാഴ്ചകൾക്ക് എന്തോ കാര്യമായ തകരാറുണ്ട്. ഞാനങ്ങെനെയൊക്കെ ചിന്തിച്ചെങ്കിലും അവർക്കിഷ്ടപ്പെടില്ലെന്നു കരുതി മിണ്ടാതിരുന്നു. അവർ വീണ്ടും തർക്കം തുടങ്ങി. ഞങ്ങൾ കൂട്ടുകാർ ഒത്തുകൂടുമ്പോഴൊക്കെ ദൈവവിശ്വാസത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും അതിലെ യുക്തിയെക്കുറിച്ചും യുക്തിയില്ലായ്മയെക്കുറിച്ചും സൗഹൃദപരമായി തർക്കിക്കാറുണ്ട്. പക്ഷെ, ഇപ്പോൾ അതിരുവിടുന്ന ലക്ഷണമാണ്. എങ്ങനെയെങ്കിലും ഈ തർക്കം അവസാനിപ്പിക്കണമെന്ന് തോന്നി ഞാനൊരു ഉപായം പറഞ്ഞു.
"നിങ്ങൾ മൂന്നുകൂട്ടർക്കും നിങ്ങളുടെ ആരാധനാലയമാണെന്ന് തോന്നുന്ന സ്ഥിതിക്ക് എല്ലാവരും ഒരുമിച്ച് അതിനകത്തുകയറി പ്രാർത്ഥിക്കൂ. ഞാനതിൻറെ രൂപവും അതിൻറെ മുകളിലെ കലാസൃഷ്ടികളും മതിയാവോളം നോക്കി ആസ്വദിക്കട്ടെ."
ആ പറഞ്ഞതും അവർക്കിഷ്ടമായില്ല. അപ്പോഴേക്കും ഞങ്ങളാ കെട്ടിടത്തിനരികിൽ എത്തിയിരുന്നു.
"വരൂ..." എന്നുപറഞ്ഞ് ഞാൻ മുന്നിൽ നടന്നു. അവർ പക്ഷെ, കൂട്ടത്തോടെ എന്നെ തടഞ്ഞു.
ആരോ ഒരാൾ ചോദിച്ചു. "നിനക്കെന്താണ് അവിടെ കാര്യം?"
മറ്റൊരാൾ പറഞ്ഞു. "അത് വിശ്വാസികൾക്കുള്ളതാണ്. ദൈവനിഷേധികൾ അവിടെ പോകരുത്."
ഞാൻ സാവധാനമാണ് മറുപടി പറഞ്ഞത്. "നോക്കൂ, അവിടെ നൂറ്റാണ്ടുകൾക്കുമുൻപ് ജീവിച്ച നമ്മുടെ പൂർവ്വികരുടെ വിയർപ്പുതുള്ളികൾ ഇറ്റിവീണിട്ടുണ്ട്. അവരുടെ കരുത്തുറ്റ കരങ്ങളാൽ നിർമ്മിക്കപ്പെട്ട അതിന്റെ ചുമരുകളിൽ തൊട്ടുനോക്കുമ്പോൾ നമ്മുടെ പൂർവ്വികരെ തൊടുന്നതുപോലുള്ള അനുഭൂതിയുണ്ടാവും."
"അവന്റെയൊരു സാഹിത്യം" എന്നുപറഞ്ഞ് ആരോ ഒരാൾ എന്നെപ്പിടിച്ച് തള്ളി. ആ വീഴ്ചയിലാണ് ഉറക്കമുണർന്നത്. മുറിയിൽ നല്ല ഇരുട്ട്. മുറിയുടെ അപ്പുറത്തെ അരികിലെ കട്ടിലിൽ കിടക്കുകയായിരുന്ന സഹവാസി കൂർക്കം വലിക്കുന്നു. ഇരുട്ടിൽ മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. പുലർച്ചെ നാലുമണിയാവുന്നതേയുള്ളു. ഒരുമണിക്കൂർകൂടി ബാക്കിയുണ്ട്. പിന്നെ എയർകണ്ടീഷൻ യന്ത്രത്തിന്റെ തണുപ്പിൽ അല്പനേരംകൂടി മൂടിപ്പുതച്ചുറങ്ങി.
ചൊവ്വാഴ്ച, മേയ് 15, 2018
രക്തസാക്ഷികളുടെ മക്കൾ
***
(സമർപ്പണം: രാഷ്ട്രീയ പകപോക്കലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്.)
ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017
അമ്മ
![]() |
| വർത്തമാനം പത്രം, ഖത്തർ എഡീഷൻ |
ഇന്നലെ പട്ടാപ്പകൽ ആയിരുന്നു, കവലയിലെ ബസ്‌സ്റ്റോപ്പിൽ ആരെയോ കാത്തുനിൽക്കുകയായിരുന്ന അയാളെ ആരൊക്കെയോചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞയാഴ്ച്ച ഗ്രാമത്തിന്റെ മറ്റൊരുഭാഗത്ത് നടന്ന സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമാണിതെന്ന് ജനങ്ങൾക്കും പോലീസിനുമറിയാം. ആ സംഘട്ടനവുമായി അയാൾക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നാണറിഞ്ഞത്. ഇന്ന് കാലത്ത് മെഡിക്കൽ കോളേജിൽവച്ച് അയാൾ മരണപ്പെട്ടു. അങ്ങനെ അയാളുടെ പാർട്ടിക്ക് ഒരു രക്തസാക്ഷികൂടിയായി. ഇനി ഗ്രാമത്തിൽ എവിടെയെങ്കിലും ഒരു സ്മാരകസ്‌തൂപം ഉയർന്നുവരും. കാലക്രമേണ അതും ആരാലും ശ്രദ്ധിക്കപ്പെടാതെയാവും.
അയാൾക്ക് രണ്ടു കൊച്ചു കുട്ടികളുണ്ട്. മനുഷ്യനെന്നാൽ മനുഷ്യനെത്തന്നെ വെറുതെ പകവച്ച് കൊല്ലുന്ന ജീവിയാണെന്ന് മനസിലാക്കാനുള്ള പ്രായമാവാത്ത കുട്ടികൾ. അയാളുടെ ഭാര്യ നിറയൗവനത്തിന്റെ മനസ്സും ശരീരവുമുള്ളവളാണ്. അവൾ തന്റെ വൈധവ്യത്തെ ഉൾക്കൊള്ളാനാവാതെ കുട്ടികളെ ചേർത്തുപിടിച്ചു തേങ്ങി. അമ്മയല്ലെ അവൾ ഇങ്ങനെ ആഗ്രഹിച്ചിരിക്കണം. "എന്റെ കുട്ടികളുടെ അച്ഛൻ ആളുകൾ പറയുന്നതുപോലെയൊന്നുമല്ല. എന്റെ കുട്ടികൾ അങ്ങനെയുള്ള ഒരാളിന്റെ മക്കളായി അറിയപ്പെടരുതേ..."
***
വെള്ളിയാഴ്‌ച, ഏപ്രിൽ 12, 2013
ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011
പുനര്‍വിചിന്തനം
എന്‍റെ അച്ഛനും അമ്മയും നിഷ്കളങ്കരായിരുന്നു. ലോകത്തെപ്പറ്റി കാര്യമായ അറിവുകള്‍ ഒന്നും ഇല്ലാത്തവര്‍. പക്ഷെ, ഒരു മനുഷ്യന്‍ എങ്ങനെയാണ് വിശുദ്ധജീവിതം നയിക്കേണ്ടതെന്ന് അവര്‍ക്കറിയാമായിരുന്നു. അതവര്‍ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.
ശനിയാഴ്‌ച, മാർച്ച് 05, 2011
നേതാവ് നഗ്നനാണ്
എട്ടാംക്ലാസ്സുകാരിയായ മകള്‍ കിട്ടിയ അവസരത്തില്‍ അജ്ഞാതനായ യുവാവുമായി (യുവാവ് തന്നെയെന്ന് അവള്‍ വിശ്വസിക്കുന്നു) ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയത് അവരറിഞ്ഞില്ല. അപ്പോള്‍ അവളുടെ അനുജന്‍ കാര്‍ടൂണ്‍ കഥയില്‍ പ്രസംഗിക്കുന്ന നേതാവിന്റെ നഗ്നതയ്ക്ക് കാരണം അന്വേഷിച്ച് മുത്തശ്ശിയെ സമീപിച്ചു. മുത്തശ്ശി കൊച്ചുമകന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി ഗായത്രിമന്ത്രം ജപിച്ച് കിടന്നു.
ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2010
വിപ്ലവം!
വിദ്യാര്‍ഥികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്തു. പോലീസുകാര്‍ തീര്‍ത്ത ബാരിക്കേടുകള്‍ തകര്‍ത്ത് അവര്‍ കലക്ട്രേറ്റിന്‍റെ മതിലിനകത്തേയ്ക്ക് ഇരച്ചു കയറി. പിന്നെ ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം, ജലപീരങ്കികള്‍,... നഗരം കലാപകലുഷിതമായി. വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി. കടകള്‍ അടച്ചു. ഗ്രാമങ്ങളില്‍നിന്നുവന്നവര്‍ നഗരത്തിനു വെളിയിളിറങ്ങാനാവാതെ വിഷമിച്ചു. സായഹ്നത്തോടെ വീണ്ടും സാധാരണഗതിയിലായി. നഗരം ശാന്തമായി. വാഹനങ്ങള്‍ ഓടിത്തുടങ്ങി. കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
സമരത്തില്‍ പങ്കെടുത്ത മൂന്നു കൂട്ടുകാര്‍ പണ്ടു പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയുടെ മതിലിനുമുകളില്‍ തളര്‍ന്നുകിടന്നു. അറബിക്കടല്‍ അവരുടെ തിളച്ച രക്തത്തെ വിശറികൊണ്ടു വീശി തണുപ്പിച്ചു. രക്തത്തോടൊപ്പം അവരുടെ മനസും തണുത്തു. ഒരുനിമിഷം, അവരുടെ മാനുഷികമായ ചപലചിന്തകള്‍ മനസിന്‍റെ കോട്ടമതിലുകള്‍ക്ക് വെളിയില്‍ ചാടി.
ഒരാള്‍ മറ്റൊരാളോടുചോദിച്ചു - "നിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹാമെന്താണ്?"
രണ്ടാമന്‍ പറഞ്ഞു - "ആദ്യം നീ പറയ്"
ഒന്നാമന്‍ പറഞ്ഞു - "ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പെണ്ണിനെ കല്യാണം കഴിച്ച് ഈ കോട്ടയ്ക്കുമുകളില്‍ തിരമാലകളുടെ ആരവങ്ങളില്‍ ലയിച്ച് അവളെ കെട്ടിപ്പിടിച്ച് മതിവരുവോളം ചുംബിക്കണം."
രണ്ടാമന്‍ പറഞ്ഞു - "എനിക്കൊരു സര്‍ക്കാര്‍ ജോലിവേണം. എന്നിട്ട് സ്വസ്ഥമായ കുടുംബജീവിതം നയിക്കണം".
മൂന്നാമന്‍ പറഞ്ഞു - "എനിക്ക് ഒരുപാട് പണമുണ്ടാക്കണം. എന്നിട്ട് ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും മതിവരുവോളം ആസ്വതിക്കണം."
വര്‍ഷങ്ങള്‍ കഴിഞ്ഞു. യൌവനത്തിന്‍റെ സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നു അവരിപ്പോള്‍. ഒന്നാമന്‍റെ കാമുകി അയാളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത് വിദേശത്തെവിടെയോ കുടുംബജീവിതം നയിക്കുന്നു. അതിന്‍റെ നിരാശയില്‍ അയാളും നാടുവിട്ടു. ഇപ്പോള്‍ എവിടെയാനെന്നുപോലും അറിയില്ല.
രണ്ടാമന്‍ സര്‍ക്കാര്‍ജോലിക്ക് പരിശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടെയിരുന്നു. ജീവിതത്തില്‍ വിജയിക്കാവാനാത്തത്തിന്‍റെ നിരാശയും അപകര്‍ഷതാബോധവും അയാളെ സമൂഹത്തില്‍ ഒന്നുമല്ലാതാക്കി.
മൂന്നാമന്‍ പാര്‍ടിയുടെ ബുദ്ധിജീവികളില്‍ ഒരാളായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
********************














